ഉയരാൻ തുടിക്കുന്ന ചിറകുകളിൽ
അഗ്നിപുരട്ടിയിട്ടാണ്
മനുഷ്യക്കോലങ്ങൾ
മഴമരങ്ങളിൽ
മഴുചാർത്തിയത്..
മണ്ണിന്റെ മണം
മറഞ്ഞുതുടങ്ങിയതിനാലാണ്
മേൽനിലകളിലിരുന്ന്
പ്രണയച്ചുണ്ടുരുമ്മിയത്
പ്രണയത്തിന്റെ
തൂവലുകളുതിർത്തിട്ടാണ്
പറവഗോത്രങ്ങൾ
ഇലയില്ലാചില്ലകളിൽ
ചേക്കേറിയത്..